കന്യാകുമാരി ഓർമകളിലെ വസന്തം
കഴിഞ്ഞ വേനൽ അവധി കാലത്ത് ഞങ്ങൾ എല്ലാവരും കൂടെ
കന്യാകുമാരിയിലേക്ക് പോയത് . സമയം 10 .30 കഴിഞ്ഞു കന്യാകുമാരി
എത്തിയപ്പോൾ .തണുത്ത സുഖം ഉള്ള കാറ്റു വീശുനുണ്ടായിരുന്നു
.നാഗരികതയുടെ തിക്കും തിരക്കും ഒക്കെ ഒഴിഞ്ഞു സൌമ്യയായി
നില്ക്കുന്ന കന്യാകുമാരി .ആ ശാന്തതയെ ഹനിക്കുന്ന വണ്ണം ഇടയ്ക്കിടയ്ക്ക്
ഇരമ്പി അടുക്കുന്ന കടൽ .അർദ്ധ രാത്രി ആയിട്ടും പാതകളിലെ ബൾബുകൾ
തെളിഞ്ഞു നില്ക്കുന്നു . എന്തൊക്കെയോ കലപില പറഞ്ഞു കടന്നു പോകുന്ന
വിദേശിയരായ വിനോധസഞ്ചാരികൾ . കടലിന്ടെ പുതപ്പും പുതച്ചു ദൂരേക്ക്
നോക്കി ഏതോ സ്വർഗാനുഭൂധിയിൽ ലയിച്ചിരിക്കുന്ന ഒരു സഞ്ചരിയിൽ എന്റെ
കണ്ണുകൾ പതിഞ്ഞു . ഉറങ്ങാതെ കന്യകയയായ കുമാരിക്ക് കാവൽ നില്ക്കുന്ന
ദ്വാരപലകനെ പോലെ ... അയാൾ എന്താകും ചിന്തിക്കുന്നത് ...എന്റെ ചിന്തകൾ
കാട് കയറി തുടങി. ചിന്തകളുടെ വേലിയേറ്റത്തിൽ നിന്നും തിരിച്ചു
കാഴ്ചയുടെ മാസ്മരിക ലോകത്തിൽ എത്തി .രാത്രിയിലും വീഥികളിൽ വഴിയോര
വാണിഭം പൊടി പോടിക്ക്കുന്നു .
ഉറങ്ങാത്ത സഞ്ചാരികളെ ആകര്ഷിച്ചു വലയിൽ വീഴ്ത്തുന്ന കച്ചവടക്കാരുടെ
വാക് സാമർത്ഥ്യം കണ്ടിരിക്കെ ഹോട്ടൽ മുറിയിലേക്ക് ഞങ്ങളെ കൂട്ടാൻ
ആളെത്തി .സീസണ്‍ അല്ലായിരുനിട്ടും വലിയൊരു വില പേശൽ കഴിഞ്ഞിട്ടനത്രേ
അവിടെ അങ്ങനെ ഒരു മുറി ശെരി ആയത് .മുറിയുടെ ബാൽകണിയിൽ നിനാൽ
സൂര്യോദയം കാണാമെന്നു ഗൈഡ് പറഞ്ഞിരുന്നു .ബാൽകണിയിലേക്ക് ഇറങ്ങിയപ്പോൾ
നല്ല തണുത്ത എന്നാൽ നല്ല സുഘമുള്ള ഇളം തെന്നൽ വീശുനുണ്ടായിരുന്നു
.കടലിൽ ഒന്നോ രണ്ടോ വള്ളങ്ങൾ കാണാം .അർദ്ധ രാത്രിയിലും
ജീവിതോപയത്തിനായി വഞ്ചി ഉനുന്ന ആ വയസായ ആളുകളെ പറ്റി ആണോ മഹാ
കവി വള്ളത്തോൾ പാടിയത് എന്ന് തോന്നി പോയി .ഉറക്കം എന്റെ കണ്പോളകളെ
കീഴ്പെടുത്താൻ തുടങ്ങിയിരിക്കുന്നു . ആ രാത്രി മുഴുവൻ തിരമാലകളുടെ
സപ്തസ്വരങ്ങൾ കേട്ട് അവിടെ നില്കണം എന്ന് ഉണ്ടായിരുന്നു .പക്ഷെ നിദ്ര
എന്നാ രാക്ഷസന്റെ കരവലയത്തിലേക്ക് ഞാൻ പതുക്കെ പതുക്കെ വഴുതി
വീഴാൻ തുടങ്ങിയിരുന്നു .
രാവിലെ തന്നെ ക്ഷേത്രത്തിൽ ദേവിയെ തൊഴാൻ പുറപ്പെട്ടു .രാത്രി എന്നെ
സ്വീകരിച്ച കന്യാകുമാരിയെ അല്ല ഞാൻ അവിടെ കണ്ടത് വിനോദ സഞ്ചാരികളുടെ
കൂട്ടങ്ങൾ ,വഴിയോര വാണിഭ ക്കാരുടെ മുറ വിളിക്കൽ , വഴിയില നമ്മെ തടഞ്ഞു
നിരത്തി സാധനങ്ങൾ വാങ്ങിപിക്കു്ന വിദഗ്ദരായ കച്ചവടക്കാർ എന്ന് തുടങി
കന്യാകുമാരിയുടെ മുഖച്ചായ തന്നെ മാറ്റി മറച്ചു മുല്ലപൂക്കളും
പിച്ചിപൂക്കളും ഒകെ വലിയ മടക്കുകൾ ആയി കെട്ടി വച്ചിരിക്കുന്നു .കുറെ
കുട്ടികൾ പൂക്കൾ നിറച്ച മുറവുമായി വിൽക്കാൻ നടക്കുണ്ടായിരുന്നു
.ഒരു കുട്ടിയുടെ കയ്യിൽ നിന്നും മുല്ലപൂക്കൾ അളന്നു വാങ്ങി
ഞങ്ങൾ അമ്പലത്തിലേക്കുള്ള പടവുകൾ ഇറങ്ങി .
തിരക്കുകളിൽ ഏകയായി നില്ക്കുന്ന ക്ഷേത്രം ധര്ഷണത്തിന് ദർശനത്തിനു
ഞങ്ങളെ കൂടാതെ വിരലിൽ എണ്ണാവുന്നവർ മാത്രം .പഴയ വാസ്തുശിൽപാ രീതിയിൽ
ക്ഷേത്ര നിർമിതി നടത്തിയിരിക്കുന്നു .ഉയര്ന്നു നില്കുന്ന കൽതൂണുകൾക്ക്
ഇടയിൽ എവിടെയോ ഏതൊക്കെയോ കിളികളുടെ കളകളാരവങ്ങൾ .മനസിന് വല്ലാത്ത
ഒരു സമാധാനം .പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും .. ധാരാളം
സമയമെടുത്ത് ക്ഷേത്രം ചുറ്റി നടന്നു കണ്ടു .
പുറത്തു സുര്യോധയം കാണാൻ എത്യവരുടെ തിരക്ക് .ഉദയം കഴിഞ്ഞിട്ടും
പോകാൻ തെയ്യരകാതെ ഉയര്ന്നു നില്ക്കുന്ന കല്മതിലിൽ കൈ വച്ച്
നില്ക്കുന്ന കുറെ പേർ .നല്ല കാറ്റ്,വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു
കടലിനു.തിരയൊടുങ്ങാത്ത കടലിനെ നോക്കി നിന്നു കുറെ നേരം .ആഴങ്ങളിൽ
ഒരുപാടു നിഗൂഡതയുമം അത്ഭുധങ്ങളും ഒളിപിച്ചു നമ്മെ നോക്കി
അട്ടഹസിക്കുന്ന കടലമ്മ .ചിന്നി ചിതറുന്ന തിരമാല കാലിലുടെ
എന്നോടെന്തെക്കെയോ സംസാരിക്കുകയാണ് കടലെന്ന് തോന്നി. അങ്ങനെ നോക്കി
നിന്നപ്പോൾ കടലിനു ജീവനുണ്ടെന്നു തോന്നി .എന്നോട് കടലമ്മ
ചിരിക്കുകയും,കരയുകയും,ആയിരുന്നു.കരുണാ കടലായ ദേവിയുടെ കണ്ണുകൾ ആയിരുന്നു ...
മനസില്ല മനസോടെ ആണ് ഹോട്ടൽലേക്ക് മടങ്ങിയത് എല്ലാം പായ്ക്ക്
ചെയ്തു തിരികെ വണ്ടിയിലേക്ക് നടക്കുമ്പോഴും മനസ്സിൽ ഇന്നലെ ഞാൻ
കണ്ട സുന്ദരിയായ സൌമ്യായ കന്യാകുമാരി ആയിരുന്നു . കരുണാധാരമായ
ദേവിയുടെ കണ്ണുകൾ ആയിരുന്നു .....
വണ്ടി നീങ്ങുകയായിരുന്നു.ഞാൻ കന്യാകുമാരിയെ വിട്ടകലുകയായിരുന്നു ....
ഹൃദയത്തിൽ എവിടെയോ ഒരു നീറ്റൽ .. പോകണ്ടാ എന്നാരോ പറയുന്ന പോലെ
.... അകലുന്ന കാഴ്ച്ചകളിലേക്ക് നിരാശയായി നോക്കി ഇരിക്കുമ്പോൾ
വണ്ടിയിലെ സ്റെരിയോയിൽ നിന്നും ഉയര്ന്നു കേട്ട പാട്ട് മനസ്സിൽ
മന്ദ്രിച്ചു ..........
"ഇനിയെന്ന് കാണും സഖി ...
ഇനിയെന്ന് കാണും നമ്മൾ"